Pages

Friday 4 January 2013

ഓര്‍മ്മകളുടെ പിന്‍വിളികള്‍.



പ്രവാസത്തിന്റെ മര്‍മ്മരങ്ങളില്‍
ചോരവാര്‍ന്ന്‍ കിടന്ന
അവന്റെ ആത്മാവ്
ഒരു പൊടിക്കാറ്റുപോലെ
വീണ്ടും എന്നെ ചുഴറ്റിയെത്തുന്നത്
അവന്‍ മണലില്‍ വരച്ചിട്ട-
ചിത്രങ്ങളായിട്ടായിരുന്നു.
ചൂടിലും ശൈത്യത്തിലും
വിരലുകള്‍ മുക്കി
അവന്‍ വരച്ചിട്ട ചിത്രങ്ങള്‍ക്ക്
 സ്വസ്ഥമാവാന്‍
ചുമരുകള്‍ ഇല്ലായിരുന്നു.
പ്രദര്‍ശന വേദികളില്ലായിരുന്നു.
ശ്വാസപിടച്ചിലുകളുടെ വഴികളില്‍
അവന്റെ ചിരികള്‍ മയങ്ങിക്കിടപ്പുണ്ട്.
മരുഭൂമിയുടെ ദാഹത്തില്‍-
ഇനിയൊരിക്കലും കാണാത്ത-
അവന്റെ അസ്ഥികൂടവും പൊതിഞ്ഞു
ഒരു മണല്‍ക്കൂന ഇന്നും ഇവിടെയുണ്ട്
അവന്റെ വിയര്‍പ്പു കുടിച്ചു വറ്റിച്ച-
മരുഭൂമിയില്‍ ഇന്നും
ആ മര്‍മ്മരങ്ങളുണ്ട്
ഇന്നും ആ മണ്‍വിളികളുണ്ട്.

No comments:

Post a Comment