Pages

Sunday 2 September 2012

ഭ്രാന്ത് ഉയിര്‍ത്തെഴുന്നെല്‍ക്കുന്നു.....


ഭ്രാന്തമായ ചങ്ങലകള്‍
എന്നെ ബന്ധിക്കുന്നു
ശരീരത്തെ പിളര്‍ക്കുന്നു
ഭ്രാന്തിന്‍റെ ദേവത
എന്‍റെ മുറിവുകളില്‍ സ്വപ്നം പുരട്ടുന്നു
ചോരയില്‍ ചിരികലര്‍ത്തുന്നു
ഭ്രാന്തെന്നെ
പകലിലെ ചന്ദ്രനേയും
രാത്രിയിലെ സൂര്യനെയും
കാണിച്ചുതരുന്നു,
ആകാശം ചുവപ്പാണെന്ന്
പഠിപ്പിക്കുന്നു
ഭ്രാന്തന്‍റെ വിശപ്പിന്
വൈദ്യുതി അന്നവും
മിന്നലുകള്‍ ദാഹജലവുമാണ്.
ഓരോ മിന്നലിലും
ഭ്രാന്തന്‍
മരുഭൂമിയില്‍ 
നഗ്നനായ്‌
നില്‍ക്കുന്നു.
മറവിയുടെ തുരുമ്പാണികള്‍
തലയിലടിക്കുമ്പോള്‍
ഭയം ഭ്രാന്തനായ് ജനിക്കുന്നു-
ഭയമൊരു വേട്ടക്കാരനായ് ജീവിക്കുന്നു.
മുറിവേല്‍ക്കുന്നിടത്ത് അത് പുരട്ടുമ്പോള്‍
ഭ്രാന്ത്
പൊട്ടിച്ചിരിക്കുന്നു.
ഞരമ്പുപൊട്ടിച്ചിരിക്കുന്നു...
അവസാനമോ?
അബോധത്തിന്‍റെ കല്ലറയില്‍ നിന്ന്
ബോധം
ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍
ഭ്രാന്തന്‍ മരിക്കുന്നു.
ഭ്രാന്തോ?....
......................
......................
അത് ബീജങ്ങളില്‍ നിന്നും,
ബീജങ്ങളിലേക്ക് പ്രയാണം ചെയ്യുന്നു.


No comments:

Post a Comment